Movies
വീട്ടില്‍ മദ്യം സൂക്ഷിച്ച സംഭവത്തില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ പരിഹാസക്കുറിപ്പുമായി നടനും സംവിധായകനുമായ ജോയ് മാത്യു.
വിദേശ താരത്തെയല്ല താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത്...അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാന്‍ പാടുണ്ടോ എന്നാണ് ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചത്.
വാഴവറ്റയിലെ വീട്ടില്‍നിന്ന് 43 ലിറ്റര്‍ വിദേശമദ്യവും 22 ലിറ്റര്‍ വൈനുമാണ് പിടിച്ചെടുത്ത സംഭവത്തിലാണ് അറസ്റ്റ്. നിയമപ്രകാരം സൂക്ഷിക്കാന്‍ കഴിയുന്നതിനേക്കാള്‍ വലിയ അളവിലുള്ള മദ്യമാണ് പരിശോധനയ്ക്കിടെ വീട്ടില്‍ നിന്നും കണ്ടെത്തിയത്. മെസിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ റെയ്ഡ് നടക്കുന്നതിനിടെയായിരുന്നു സംഭവം.
63 ലിറ്റര്‍ വിദേശമദ്യം വീട്ടില്‍ എന്തിന് സൂക്ഷിച്ചു എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറ്റേതോ ഒരു എക്സൈസ് കേസിലാണ് തന്നെ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് ആന്റോ അഗസ്റ്റിന്‍പറഞ്ഞത്. തുടര്‍ന്ന് ആന്റോ അഗസ്റ്റിനെ ആലുവ ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചു.
Kerala
കൊച്ചി: റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ അബ്കാരി ആക്ട് പ്രകാരം എക്സൈസ് സംഘം അറസ്റ്റു ചെയ്തു. അളവിൽ കൂടുതൽ മദ്യ ശേഖരം കണ്ടെടുത്ത കേസിലാണ് ആന്റോയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഫുട്ബോൾ താരം മെസിയെ കൊണ്ടുവരുമെന്ന പേരിൽ നടന്ന തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ആന്റോയുടെ വയനാട് വാഴവറ്റയിലെ കുടുംബവീട്ടിൽ നടന്ന റെയ്ഡിൽ 67 ലിറ്റർ മദ്യശേഖരം കണ്ടെടുത്തിരുന്നു. ഈ കേസിലാണ് അറസ്റ്റ്.
43 ലിറ്റർ വിദേശമദ്യം, ഏഴ് ലിറ്റർ വിദേശ വൈൻ, 13 ലിറ്റർ വീട്ടിലുണ്ടാക്കിയ (Homemade) വൈൻ, കൂടാതെ മറ്റൊരു മുറിയിൽനിന്ന് ഇന്ത്യയിൽ വിൽപനാനുമതിയില്ലാത്ത മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. അസിസ്റ്റന്റ് കമ്മീഷണർ ബൈജുവിന്റെ നേതൃതത്തിലുള്ള സംഘമാണ് മൂന്നു വണ്ടികളിലായി കളമശേരിയിലെ റിപ്പോർട്ടർ ഓഫീസിൽ എത്തി നടപടികൾ സ്വീകരിച്ചത്.
കേസിൽ ആദ്യം അറസ്റ്റ് നടപടികളുമായി ആന്റോ സഹകരിച്ചിരുന്നില്ല. എഫ്ഐആർ കാണാതെ അറസ്റ്റിനു വഴങ്ങില്ലെന്ന നിലപാടിലായിരുന്നു ആന്റോ. മെസിയെ കൊണ്ടുവരുമെന്ന പേരിൽ നടന്ന തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട റെയ്ഡ് അവസാനിപ്പിച്ച് എസ്ഐടി സംഘം മടങ്ങും മുമ്പേയാണ് എക്സൈസ് സംഘം റിപ്പോർട്ടർ ടിവിയുടെ കളമശേരി ഓഫീസിൽ എത്തിയത്.
Kerala
കൊച്ചി: മെസിയെ കേരളത്തിലേയ്ക്ക് എത്തിക്കാമെന്ന പേരില്‍ നടന്ന തട്ടിപ്പില്‍ ഗോട്ട് ആഡ് കമ്പനിയില്‍ നടന്ന എസ്ഐടിയുടെ പരിശോധന പൂര്‍ത്തിയായി. പുലര്‍ച്ചെ മൂന്നോടെയാണ് കമ്പനിയില്‍ എസ്ഐടി പിശോധന ആരംഭിച്ചത്. കമ്പനി ഉടമകളുടെ മൊബൈല്‍ ഫോണുകളും ഓഫീസിലെ ലാപ്ടോപ്പുകളും ചില രേഖകളും പിടിച്ചെടുത്തു.
റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുമായോ ആന്റോ അഗസ്റ്റിനുമായോ ബന്ധമില്ലെന്ന് കമ്പനി ഉടമകള്‍ പ്രതികരിച്ചു. രാവിലെ പരിശോധനയെ കുറിച്ച് വിളിച്ചു പറഞ്ഞു. മടിയില്‍ കനമില്ലാത്തതിനാല്‍ സഹകരിച്ചു. അഞ്ചു മണിക്കൂര്‍ പരിശോധന നടത്തിയെന്നും കമ്പനി ഉടമകള്‍ പ്രതികരിച്ചു.
മെസിയെ കേരളത്തിലേക്ക് എത്തിക്കാന്‍ ആദ്യ ഘട്ടത്തില്‍ കത്ത് നല്‍കുക മാത്രമാണ് ചെയ്തത്. കത്ത് നല്‍കുന്നതിന് 20 ദിവസം മുമ്പ് രൂപീകരിച്ച കമ്പനിയാണിത്. ഇതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കാനാണ് ഗോട്ട് ആഡ് കമ്പനിയുടെ നീക്കം. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡിംഗ് ഏജന്‍സിയാണ് ഗോട്ട് ആഡ്.
അതേസമയം, പുലര്‍ച്ചെ നാലോടെയാണ് ആന്റോ അഗസ്റ്റിന്റെ ഫ്ലാറ്റിലും റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓഫിസിലും റെയ്ഡ് ആരംഭിച്ചത്. ആറു മണിക്കൂര്‍ പിന്നിട്ടിരുന്നു. കൊച്ചിയിലും വയനാട്ടിലുമായി അഞ്ചിടത്താണ് പരിശോധന നടന്നത്.
Kerala
കൽപ്പറ്റ: റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ കുടുംബവീട്ടിൽ വൻതോതിൽ മദ്യശേഖരം പിടികൂടി. 43 ലിറ്റർ വിദേശമദ്യവും ഏഴു ലിറ്റർ വൈനുമാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. മെസിയുമായി ബന്ധപ്പെട്ട തട്ടിപ്പിൽ പൊലിസ് വീട്ടിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് മദ്യശേഖരം കണ്ടെത്തിയത്.
തുടർന്ന് നിയമപരമായ തുടർനടപടികൾ സ്വീകരിക്കുന്നതിനായി പൊലിസ് ഉദ്യോഗസ്ഥർ എക്സൈസ് സംഘത്തെ വിളിച്ചുവരുത്തുകയായിരുന്നു. കൽപറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു.
നിലവിലുള്ള നിയമപ്രകാരം വ്യക്തിഗതമായി കൈവശം വെക്കാവുന്ന അളവിലും വളരെ ഉയർന്ന അളവിലാണ് ഇവിടെ മദ്യം സൂക്ഷിച്ചിരുന്നത്. ഒരു വ്യക്തിക്ക് കൈവശം വെക്കാവുന്ന ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ നിയമനുസൃത പരിധി മൂന്ന് ലിറ്ററും, വൈനിന്റെ പരിധി മൂന്നര ലിറ്ററുമാണ്.
ബിയർ ഉൾപ്പെടെയുള്ള മറ്റ് മദ്യങ്ങൾ പരമാവധി 15 ലിറ്റർ വരെ കൈവശം വെക്കാൻ അനുമതിയുള്ളപ്പോഴാണ് ഇതിനേക്കാൾ എത്രയോ ഇരട്ടി മദ്യം ഈ വീട്ടിൽ നിന്നും പിടിച്ചെടുത്തിരിക്കുന്നത്. കണ്ടെടുത്ത മദ്യം വിദേശത്തുനിന്ന് നേരിട്ട് ഇറക്കുമതി ചെയ്തതാണോ അതോ ഇന്ത്യൻ നിർമിത വിദേശമദ്യമാണോ എന്നതടക്കമുള്ള കാര്യങ്ങൾ എക്സൈസ് സംഘം വിശദമായി പരിശോധിച്ച് വരികയാണ്.